പ്രളയ ദുരന്തത്തില്‍ വിവരങ്ങള്‍ കൈമാറാനാവാതെ ഒറ്റപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായ സേവനമാണ് ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ ചെയ്യുന്നത്. വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കാന്‍ സാധിക്കും.
മൊബൈലും ഇന്റര്‍നെറ്റും നിലച്ചതോടെ ആശയവിനിമയം സാധ്യമാകാത്ത നിലയിലാണ് പലയിടങ്ങളിലും ആളുകള്‍. ആ സമയത്താണ് ദുരന്ത നിവാരണ വാര്‍ത്താ മേഖലയില്‍ ഏറെ പ്രസിദ്ധമായ ഹാം റേഡിയോ രക്ഷക്കെത്തിയത്. പ്രളയക്കെടുതിയില്‍ വിലമതിക്കാനാവാത്ത സഹായമാണ് ഹാം റേഡിയോയിലൂടെ സാധ്യമാകുന്നത്.
മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്). ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവർത്തിക്കും.
പ്രളയത്തിലും ദുരിതത്തിലായ വയനാട്ടിലെ ആശയവിനിമയം മുടങ്ങാതിരിക്കാൻ കലക്ടറേറ്റിൽ ഹാം റേഡിയോ പ്രവർത്തനമാരംഭിച്ചിരുന്നു. അച്ഛനമ്മമാരുടെ വിവരമറിയാൻ കഴിയാതെ വിഷമിക്കുന്ന കേരളത്തിന് പുറത്ത് പഠിക്കാൻ പോയ കുട്ടികൾക്കും ഹാം റേഡിയോ സഹായമായി. ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അച്ഛൻ ചങ്ങനാശേരിയിൽ പഠിക്കാൻ പോയ മകളോട് ഹാം റേഡിയോ വഴി സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്നു ദിവസമായിരുന്നു അവർ തമ്മില്‍ പരസ്പരം സംസാരിച്ചിട്ട്.
പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തിയ‘ഹാം റേഡിയോ’ .കൊല്ലം
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്റ്റീവ് ഹാംസ് അമച്വര്‍ റേഡിയോ സൊസൈറ്റി. ദുരന്തമുഖത്തെ സന്ദേശവാഹകരായിരുന്നു ഇവരുടെ ഹാം റേഡിയോ. ഫയര്‍ ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ വഴിയുള്ള ബന്ധം സാധിക്കാതെ വന്നപ്പോഴാണ് ആക്റ്റീവ് ഹാംസ് റേഡിയോ സൊസൈറ്റി സെക്രട്ടറി എ.കെ.നിഷാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സഹായവുമായെത്തിയത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കൊല്ലം ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറും ഒപ്പമുണ്ടായിരുന്നു.
ഫയര്‍ ഫോഴ്സിന്റെ 101 നമ്പറില്‍ വരുന്ന സഹായഭ്യര്‍ഥനകള്‍ സൊസൈറ്റിയുടെ ഹാം റേഡിയോ കണ്‍ട്രോള്‍റൂം വഴി വാക്കി ടോക്കിയുമായി ദുരന്തമുഖത്തു നില്‍ക്കുന്ന സൊസൈറ്റി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ബോട്ടിലേക്ക് കൈമാറുകയും വേണ്ട സ്ഥലത്തേക്ക് സഹായം എത്തിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരിലെ കുത്തിയതോട്, പ്രയാര്‍ മേഖലകളിലായിരുന്നു ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്പെട്ടത്. ഫയര്‍ ഫോഴ്സിനെയും ദുരന്തനിവാരണസേനയെയും സഹായിക്കാന്‍ പത്ത് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ചെങ്ങന്നൂരുണ്ടായിരുന്നു. കുടുങ്ങികിടക്കുന്നവര്‍ക്ക് ഭക്ഷണവും, വൈദ്യസഹായം ലഭ്യമാക്കുന്നതിലും രക്ഷപ്പെട്ട് വരുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിലും നിര്‍ണായകമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
പ്രളയ ദുരന്തത്തില്‍ വിവരങ്ങള്‍ കൈമാറാനാവാതെ ഒറ്റപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായ സേവനമാണ് ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ ചെയ്യുന്നത്. വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കാന്‍ സാധിക്കും.
No comments:
Post a Comment
Note: Only a member of this blog may post a comment.