മലയാളിക്ക് ഏറ്റവും സുപരിചിതനായ മമ്മൂട്ടിയില്‍ ഇനിയും നമുക്കറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ബാക്കിയുണ്ട്. അതില്‍ ഒരു രഹസ്യം മെഗാസ്റ്റാര്‍ തന്നെ വെളിപ്പെടുത്തി. കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മമ്മൂട്ടി ആ രഹസ്യം പങ്കുവെച്ചത്.ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം
ആരോടും പറയരുതെന്ന് വ്യക്തമാക്കികൊണ്ടാണ് സൂപ്പര്‍താരം മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ആ പഴയ കാലത്തിലേക്ക് ഏവരേയും കൂട്ടികൊണ്ടുപോയത്. ഹാം റേഡിയോ മൊബൈല്‍ ഫോണാക്കിയ കഥയാണ് മമ്മൂട്ടി പങ്കുവെച്ചത്. മമ്മൂട്ടിയുടെ ഹാം റേഡിയോ കാൾ സൈൻ VU2PIJ ആണ് .ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാറില്‍ സഞ്ചരിക്കുമ്പോള്‍ ആയിരുന്നു മമ്മൂട്ടി തന്റെ ഹാം റേഡിയോ ഫോണ്‍ വിളി നടത്തിയിരുന്നത്. ആരെയാണ് വിളിച്ചതെന്നും മെഗാസ്റ്റാര്‍ വെളിപ്പെടുത്തി
ഒരു ഹാം റേഡിയോ ഓപ്പറേറ്റർ എത്രമാത്രം സാമൂഹ്യസേവനത്തിൽ പ്രതിബദ്ധതയാണ് ഹാം എന്ന് കാണിക്കുന്നതാണ് മമ്മൂട്ടിയുടെ നമ്മൾ അറിയപ്പെടാത്ത ജീവിതം സിനിമയിൽ നമ്മൾ കാണുന്ന അല്ലെങ്കിൽ വാർത്തകളിലൂടെ നമ്മളറിയുന്ന മമ്മൂട്ടി അല്ല സാമൂഹ്യസേവനത്തിൽ പ്രതിബദ്ധരായ മമ്മൂട്ടി. അദ്ദേഹം ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. ഒരു ഹാം എന്നു പറയുന്നത് എപ്പോഴും സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരാൾ ആയിരിക്കണം. അതിനുശേഷം മാത്രമാണ് ടെക്നോളജിയും കമ്മ്യൂണിക്കേഷനും എല്ലാം വരുന്നത്.
ഇതിനോടനുബന്ധിച്ച് പറയാവുന്ന ഒരു കാര്യമുണ്ട് കേരള ഗവൺമെൻറ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റീർ പ്രോഗ്രാം,(CRV) ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ ഇടയിൽ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് കൊല്ലത്തുള്ള ആക്ടീവ ഹാം അമച്വർ റേഡിയോ സൊസൈറ്റി ആണ്. കേരള ഫയർഫോഴ്സും ആയി ചേർന്നു ആണ് കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റീർ പ്രോഗ്രാം ട്രെയിനിങ് ക്ലാസുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ നോക്കുക. മമ്മൂട്ടി എന്നഹാം റേഡിയോ ഓപ്പറേറ്റർ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു. ചില കാര്യങ്ങൾ മാത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു .
ഇതിനോടനുബന്ധിച്ച് പറയാവുന്ന ഒരു കാര്യമുണ്ട് കേരള ഗവൺമെൻറ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റീർ പ്രോഗ്രാം,(CRV) ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ ഇടയിൽ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് കൊല്ലത്തുള്ള ആക്ടീവ ഹാം അമച്വർ റേഡിയോ സൊസൈറ്റി ആണ്. കേരള ഫയർഫോഴ്സും ആയി ചേർന്നു ആണ് കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റീർ പ്രോഗ്രാം ട്രെയിനിങ് ക്ലാസുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ നോക്കുക. മമ്മൂട്ടി എന്നഹാം റേഡിയോ ഓപ്പറേറ്റർ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു. ചില കാര്യങ്ങൾ മാത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു .
- 1997- ല് Pain & Palliative കോഴിക്കോട് സൊസൈറ്റി രൂപീകരിച്ച മുഖ്യ സംഘാടകൻ.ഇന്ന് ആയിരക്കണക്കിന് കാൻസർ രോഗികള്ക്ക് ഉപകാരപ്രദം .
- 2005-ല് കാഴ്ച പദ്ധതി നടപ്പിലാക്കി . 1000 ശാസ്ത്രക്രിയകൾ .10000 ഓ പീ ചികിത്സകൾ .പദ്ധതി ചെലവ് ഒരു കോടി ! കേരളം കണ്ട അന്നത്തെ ഏറ്റവും വലിയ നേത്ര ചികിത്സാ പദ്ധതി .
- 2006-ല് ''കാഴ്ച 2010'' നു രൂപം കൊടുക്കുന്നു ..ഒരു ലക്ഷം സൗജന്യ പരിശോധനകൾ . 25000 ശാസ്ത്രക്രിയകൾ .ചെലവ് 3 കോടി !
- 2008-ല് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ''കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൌണ്ടേഷൻ സ്ഥാപിക്കുന്നു . ആദ്യ പദ്ധതി ''Hridhaya Poorvvam '' ഇപ്പോളും നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയിൽ 12 വയസ്സില് താഴെയുള്ള 500 കുട്ടികളുടെ ശാസ്ത്രക്രിയകൾ പൂര്ത്തിയായി . ഒരു ശാസ്ത്രക്ക്രിയയുടെ ചെലവു മിനിമം ഒന്നര ലക്ഷം . മമ്മൂക്കക്ക് ലഭിക്കുന്ന എല്ലാ പുരസ്ക്കാര തുകയും ഉത്ഘാടനങ്ങളുടെ പ്രതിഫലവും ഇതിനു വേണ്ടി ഉപയോഗിക്കുന്നു .
- 2010-ല് കെയർ ആൻഡ് ഷെയർ ലൂടെ ആരംഭിച്ച രണ്ടാമത്തെ പദ്ധതി ''വിദ്യാമൃതം '' +2 പൂര്ത്തിയായ അനാഥ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു നടത്തുന്നു . ഇതുവരെ പഠനം പൂര്തിയാക്കിയവർ 23; പഠിച്ചു കൊണ്ടിരിക്കുന്നവർ 103.
- 2012 ല് വഴിതെറ്റി പോകുന്ന യുവ തലമുറയെ നേര്വ്വഴി കാട്ടാൻ ''വഴികാട്ടി '' ഇത് നടപ്പിലാക്കിയത് 89 പിന്നോക്ക സ്കൂളുകളിൽ .
- 2013 ല് ആദിവാസികല്ക്കായി ''Poorvvikam'' പഠിപ്പിക്കുന്നത് 58 ആദിവാസി കുട്ടികളെ . ആയിരക്കണക്കിന് ചികിത്സാ സഹായങ്ങൾ ഏറ്റടുത് നടത്തുന്നത് അഗളിയിൽ ഒരു സ്കൂൾ . ചിന്നകനാലിലും രാജമൈലും ഉൾക്കാടുകളിൽ ഓരോ ആദിവാസി സ്കൂളുകൾ . ആദിവാസികല്ക്ക് അവർ ആവശ്യപ്പെടുന്ന അർഹതയുള്ള എന്ത് സഹായവും .
- 2010- ല് തന്നെ തിരുവനന്തപുരം നിംസ് ഹൊസ്പിറ്റലുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'ഹാർട്ട് to ഹാർട്ട് ' പദ്ധതി . 490 പേര്ക്ക് ഇതുവരെ സൗജന്യ ഹൃദയ ശാസ്ത്രക്ക്രിയ . പദ്ധതി ചെലവ് ഏകദേശം 5 കോടി !
- കേരളം തിമിര വിമുക്തമാക്കാൻ മമ്മൂക്ക ആരംഭിച്ച പദ്ധതി കാഴ്ച 2020. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി നാടിനു സമര്പ്പിച്ചു പദ്ധതി ചിലവ് 18 കോടി .
- യുവാക്കളിൽ ലഹരിയുടെ ഉപയോഗം തടയാൻ ലക്ഷ്യം വെച്ച് ''അടിക്റ്റെഡ് ടൂ ലൈഫ് '' ബോധവല്ക്കരണം നടത്തിവരുന്നു